ഒല്ലൂർ കൃഷിസമൃദ്ധി മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലോക വിപണിയിലേക്ക്
ഒല്ലൂർ കൃഷിസമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ മുരങ്ങയിലയിൽനിന്ന് തയ്യാറാക്കുന്ന മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ലോക വിപണിയിലേക്ക്.
ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ രാജ്യന്തര വിപണിയിലേക്ക് കയറ്റി അയക്കുന്നത്തിന്റെ ഔപചാരിക ഫ്ളാഗ് ഓഫ് റവന്യൂ മന്ത്രി കെ രാജൻ നിർവ്വഹിച്ചു.
പുത്തൂർ ഗ്രാമപഞ്ചായത്തിലെ ഒല്ലൂർ കൃഷി സമ്യദ്ധിയുടെ മാന്ദാമംഗലം യൂണിറ്റിൽ നിന്ന് ശേഖരിച്ച ആദ്യ ഉൽപ്പനങ്ങളാണ് വിദേശ വിപണിയിലെത്തുന്നത്. ആറ് ഉൽപ്പന്നങ്ങളാണ് ഗൾഫ് രാജ്യത്തേയ്ക്ക് കയറ്റി അയക്കുന്നത്. മുരിങ്ങയില സൂപ്പ്, ലീഫ് പൗഡർ, പുട്ടുപൊട്ടി, ക്യാരറ്റ് പൂട്ട് പൊടി, ബീറ്റ്റൂട്ട് പുട്ട് പൊടി, മുരിങ്ങയില നൂട്രി മിലറ്റ് പൗഡർ എന്നിവയാണ് ഒല്ലൂര്‍ കൃഷി സമൃദ്ധിയുടെ ബ്രാന്‍ഡില്‍ തയ്യാറാക്കിയിരിക്കുന്നത്.
നേച്ചർർ പ്രോ ഫുഡ് സ്റ്റഫ് ട്രേഡിങ് കമ്പനിയാണ് ഉൽപ്പന്നങ്ങൾ യു എ ഇ മാർക്കറ്റിൽ മൂന്ന് മാസം വിപണനം ചെയ്യുക. കുടുംബശ്രീ സംരംഭങ്ങളുടെയും ഒല്ലൂര്‍ കൃഷി സമൃദ്ധി കര്‍ഷക സംഘ ഗ്രൂപ്പുകളുടെയും സഹകരണത്തോടെയാണ് ഉല്‍പന്നങ്ങള്‍ തയ്യാറാക്കുന്നത്. ഒല്ലൂര്‍ നിയോജക മണ്ഡലത്തിലെ പാണഞ്ചേരി, പുത്തൂര്‍, നടത്തറ, മാടക്കത്തറ പഞ്ചായത്തുകളില്‍ കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകള്‍ വഴി 10,000 മുരിങ്ങ തൈകള്‍ വിതരണം ചെയ്തിരുന്നു. ജെ എല്‍ ജി ഗ്രൂപ്പുകളും മറ്റ് കര്‍ഷകരും നട്ടുവളര്‍ത്തിയ മുരിങ്ങയില കിലോയ്ക്ക് 30 രൂപ നല്‍കിയാണ് സംഭരിക്കുന്നത്. മുരിങ്ങകൃഷിയുടെ മൂല്യവര്‍ധന രീതികളെക്കുറിച്ച് കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വഴിയാണ് പരിശീലനം നല്‍കിയത്
മരോട്ടിച്ചാല്‍ അമൃതകിരണം സ്വയം സഹായ സംഘം വഴിയാണ് മുരിങ്ങയിലപ്പൊടി, മുരിങ്ങ അരിപ്പൊടി, മുരിങ്ങ സൂപ്പ് പൊടി എന്നീ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇതിന് പുറമെ മുരിങ്ങയില ഉപയോഗിച്ച് രസം പൗഡര്‍, ചമ്മന്തിപ്പൊടി, ചൂര്‍ണം, പായസം മിക്‌സ് എന്നിവയും വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറാക്കുന്നുണ്ട്. വര്‍ഷം മുഴുവന്‍ വരുമാനദായകമായ വിളയെന്ന നിലയില്‍ മുരിങ്ങ കൃഷി കര്‍ഷകര്‍ക്ക് പ്രയോജനകരമായി മാറുകയാണെന്ന് ഒല്ലൂര്‍ കൃഷി സമൃദ്ധി കണ്‍വീനര്‍ പി സത്യവര്‍മ പറഞ്ഞു.