ജില്ലയില്‍ പുതിയതായി 106 പേര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശം

post

എറണാകുളം : ഇന്നലെ പുതിയതായി 106 പേരെയാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.പുതുക്കിയ നിര്‍ദേശ പ്രകാരം മാര്‍ച്ച് 5 ന് ശേഷം വിദേശത്ത് നിന്നും, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തിരികെയെത്തിയവരില്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ പെട്ടവര്‍ മാത്രം 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി എന്നതിനാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 10,806 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇതോടെ വീടുകളില്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 1142 ആയി.

 • ഇന്നലെ 9 പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 2 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും 4 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലുമാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഒരാളെയും, ആലുവ ജില്ലാ ആശുപത്രിയില്‍ നിന്ന് 2 പേരെയും ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

• ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 41 ആയി. ഇതില്‍ 25 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും, 4 പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 9 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്.

• ജില്ലയില്‍ ആശുപത്രികളിലും, വീടുകളിലും ആയി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 1183 ആണ്.

• 34 പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇന്ന് 62 പേരുടെ പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയില്‍ പുതിയ പോസിറ്റീവ് കേസുകളില്ല. ഇനി 65 സാമ്പിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.

• ജില്ലയിലെ 2 കോവിഡ് കെയര്‍ സെന്ററുകളിലായി 25 പേര്‍ നിരീക്ഷണത്തിലുണ്ട്.

• ജില്ലയില്‍ നിലവില്‍ 139 കമ്മ്യൂണിറ്റി കിച്ചണുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 97 എണ്ണം പഞ്ചായത്തുകളിലും 42 എണ്ണം നഗരസഭ പ്രദേശത്തുമാണ്. ഇവ വഴി ഇന്ന് 47,057 പേര്‍ക്ക് ഭക്ഷണം നല്‍കുകയുണ്ടായി. ഇതില്‍ 15,462 പേര്‍ അതിഥി തൊഴിലാളികളാണ്.

• കോവിഡ് രോഗികള്‍ക്ക് അടിയന്തിര ഘട്ടത്തില്‍ വെന്റിലേറ്റര്‍, ഐ.സി.യു സംവിധാനങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച പ്രായോഗിക പരിശീലനം എറണാകുളം ജനറല്‍ ആശൂപത്രിയില്‍ വെച്ച് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ ജനറല്‍ മെഡിസിന്‍, ഇ.എന്‍.ടി, അനസ്‌തേഷ്യാ വിഭാഗം ഡോക്ടര്‍മാര്‍ക്ക് നല്‍കി. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ വിദഗ്ദര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. 3 ദിവസങ്ങളിലായി 60 ഡോക്ടര്‍മാര്‍ക്ക് പരിശീലനം പൂര്‍ത്തീകരിച്ചു. ഇത്തരം പരിശീലനം പൂര്‍ത്തിയാക്കുന്ന ആദ്യ ജില്ലയാണ് എറണാകുളം. .

• ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 950 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. ഇത് കൂടാതെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ച 8 പേര്‍ക്കും ഇത്തരത്തില്‍ കൗണ്‍സലിംഗ് നല്‍കി.

• വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 85 ഗര്‍ഭിണികളുടെ ആരോഗ്യ വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഫോണ്‍ വഴി ശേഖരിച്ചു. വശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി.

• ജില്ലാ പാലിയേറ്റീവ് യൂണിറ്റില്‍ നിന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 140 വയോജനങ്ങളെ വിളിക്കുകയും പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ചെയ്തു.

• അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഇന്ന് 5 ക്യാമ്പുകള്‍ സന്ദര്‍ശിച്ച് 215 പേരെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടത്തിയില്ല. ഇവര്‍ക്കല്ലാം തന്നെ കൊറോണ ബോധവല്‍ക്കരണ ക്ലാസും നല്‍കുകയുണ്ടായി.

• ഇന്ന് 215 ഫോണ്‍ വിളികളാണ് കണ്‍ട്രോള്‍ റൂമിലെത്തിയത്. ഇന്നലെ രാത്രി മുതല്‍ രാവിലെ 9 മണി വരെ ലഭിച്ച 161 കോളുകള്‍ ഉള്‍പ്പെടെയാണിത്. ഇതില്‍ 130 എണ്ണവും പൊതുജനങ്ങളില്‍ നിന്നാണ്. മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് നിരീക്ഷണം ബാധകമാണോയെന്ന് അറിയുന്നതിനും, പുതുക്കിയ നിരീക്ഷണ കാലാവധി അറിയുന്നതിനും വിളികള്‍ എത്തി.

•മാര്ച്ച് 5 മുതല്‍ ലോക്ക് ഡൗണ്‍ കാലയളവ് വരെ വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വന്നവരും അവരുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവരും 14 ദിവസമാണ് നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടത് എന്നാണ് പുതിയ നിര്‍ദേശം. എന്നാല്‍, ഈ കാലയളവില്‍ വന്ന, ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ 28 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്. രോഗ ലക്ഷണങ്ങള്‍ ഉള്ളവരുടെ പരിശോധനാഫലം പോസിറ്റീവ് ആകുന്ന പക്ഷം അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ 14 ദിവസം കൂടി നിരീക്ഷണത്തില്‍ തുടരണം. കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റിവായ ശേഷവും 14 ദിവസം നിര്‍ബന്ധിത നിരീക്ഷണത്തില്‍ തുടരണം.

• നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഡോക്ടറുമായി നേരിട്ട് സംസാരിക്കാനായി ആരംഭിച്ച വീഡിയോ കോള്‍ സംവിധാനത്തില്‍ നിന്ന് ഇന്ന് വിളിച്ചത് 37 പേരെയാണ്. ഇവര്‍ ഡോക്ടറോട് സംസാരിക്കുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്തു.

• സ്വകാര്യ ആശുപത്രികളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നു. വിവിധ സ്വകാര്യ ആശുപത്രികളില്‍ ഇന്നലെ ഒ പി യിലെത്തിയ 5 പേരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുവാന്‍ നിര്‍ദേശിച്ചിട്ടുണ്ട് .