ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം തുടരുന്നു

post

തിരുവനന്തപുരം :  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായപ്രവാഹം തുടരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കെഎസ്ഇബി വര്‍ക്കേഴ്‌സ് അസോ. (സിഐടിയു) ഒരു കോടി പത്ത് ലക്ഷം രൂപ, കോട്ടയത്തെ സെന്റര്‍ ഫോര്‍ പ്രൊഫഷണല്‍ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡിസിലെ അധ്യാപകരും ജീവനക്കാരും 1 കോടി രൂപ, കൊല്ലം എന്‍എസ് ഹോസ്പിറ്റല്‍ 1 കോടി രൂപ, മുപ്പത്തടം സര്‍വ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ്  ഒരു ലക്ഷത്തി ഏഴായിരം, നാട്ടിക ഫര്‍ക്ക കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്വലപ്പാട് 53.86 ലക്ഷം, മത്സ്യഫെഡ് സ്റ്റാഫ് അമ്പത് ലക്ഷം എന്നിങ്ങനെ നല്‍കി.

പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ സംഭാവന നല്‍കി. ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതിനൊപ്പമാണ് കേരളത്തിനോട് പ്രത്യേക താല്‍പര്യം പ്രകടിപ്പിച്ച് അദ്ദേഹം ഈ തുക കൈമാറിയത്. കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ താന്‍ കൂടെയുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

കേരഫെഡ് വെള്ളയമ്പലം 25 ലക്ഷം, ഇടുക്കി ജില്ലാ പൊലിസ് സഹകരണസംഘം 25 ലക്ഷം, കേരള ആധാരമെഴുത്ത്- കൈപ്പട വെണ്ടര്‍ ക്ഷേമനിധി ബോര്‍ഡ് 25 ലക്ഷം, എലപ്പുള്ളി ഗ്രാമപഞ്ചായത്ത് 30 ലക്ഷം, മുപ്പത്തടം സര്‍വ്വീസ് സഹകരണ ബാങ്ക് 10 ലക്ഷം, കെ എസ് ഇ ബി എംപ്ലോയിസ് സഹകരണ സംഘം ഇടുക്കി മൂന്ന് ലക്ഷം, അന്തരിച്ച മഹാകവി ഒ എന്‍ വിയുടെ കൃതികള്‍ മുന്‍നിര്‍ത്തി ഒരുവര്‍ഷ കാലയളവില്‍ ലഭിച്ച റോയല്‍റ്റി തുകയായ രണ്ടുലക്ഷം രൂപ രൂപ ഒ.എന്‍.വിയുടെ കുടുംബം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നല്‍കി. അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും ചെയ്യുമായിരുന്നതാണിത് എന്ന് ഒ എന്‍ വിയുടെ മകന്‍ രാജീവ് ഒ എന്‍ വി ചെക്കിനോടൊപ്പമുള്ള കത്തില്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.