കോവിഡ്: ദുരിതാശ്വാസനിധിയിലേക്ക് ഇതുവരെ ലഭിച്ചത് 190 കോടിയിലധികം

post

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവനകള്‍ കൃത്യമായി സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അക്കൗണ്ടില്‍ പണമായി മാറിയ ശേഷമാകും അപ്‌ഡേറ്റ് ചെയ്യുന്നത്. 190 കോടിയിലധികം രൂപയാണ് കോവിഡ് 19ന് മാത്രമായി മാര്‍ച്ച് 27നുശേഷം ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതാശ്വാസ നിധിയിലേക്ക് പണമടയ്ക്കാനും വിവരങ്ങള്‍  donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അറിയാം.കോവിഡ്19 ദുരിതാശ്വാസങ്ങള്‍ക്കായി നിരവധി സഹായങ്ങളാണ് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മാര്‍ത്തോമാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍, തിരുവനന്തപുരം 70,000 രൂപയുടെ അവശ്യ സാധനങ്ങള്‍ കോര്‍പറേഷന്റെ കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു. ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയും നല്‍കി.

കോഴിക്കോട് ജില്ലാ ഹോമിയോപ്പതിക് ഫിസിഷ്യന്‍സ് സഹകരണ സംഘം കോഴിക്കോട് കോര്‍പ്പറേഷനില്‍ 4 ലക്ഷം രൂപയുടെ പ്രതിരോധ മരുന്ന് വിതരണം നടത്തുന്നുണ്ട്.

കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന പെരിയ സ്വദേശി അസി: കമാന്റന്റ് രഖില്‍ ഗംഗാധരന്റെ സ്മരണക്കായി സഹപാഠികള്‍ ചേര്‍ന്ന് 2,33,000 രൂപയുടെ സാധനങ്ങള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കമ്യൂണിറ്റി കിച്ചണിലേക്ക് നല്‍കി.

മറ്റു ദുരിതാശ്വാസങ്ങള്‍ ചുവടെ:

മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ 50,000 രൂപ

സിപിഐ എം പിബി അംഗം എം.എ. ബേബി 25,000 രൂപ

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ 41,000 രൂപ

മുന്‍ എംഎല്‍എ ഡോ. കെ.സി. ജോസഫ് തന്റെ പെന്‍ഷന്‍ തുകയായ 44,000 രൂപ

ബെഫി 2,30,50,000. നേരത്തെ ഒരു കോടി അഞ്ചു ലക്ഷം കൈമാറിയിരുന്നു.

കോട്ടക്കല്‍ ആര്യ വൈദ്യശാല 1 കോടി

തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി 50 ലക്ഷം രൂപ

പയ്യന്നൂര്‍ സഹകരണ റുറല്‍ ബാങ്ക് 42,50,000. 10 ലക്ഷം രൂപ മുമ്പ് നല്‍കിയിരുന്നു.

മുല്ലക്കൊടി റൂറല്‍ സഹകരണ ബാങ്ക് 37 ലക്ഷം

തളിപ്പറമ്പ് കാര്‍ഷിക വികസന ബാങ്ക് 25 ലക്ഷം

കൊടകര ഫാര്‍മേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് 25 ലക്ഷം രൂപ

കൊട്ടാരക്കര അര്‍ബന്‍ ബാങ്ക് 24,00,562 രൂപ

കോഴിക്കോട് വല്ല്യപ്പള്ളി ബാങ്ക് 23,34,073 രൂപ

ഓള്‍ കേരള ബാങ്ക് റിട്ടയേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി 15,00,000 രൂപ

കേരള പന്നി കര്‍ഷകരുടെ കൂട്ടായ്മ 11,52,500 രൂപ

രാജസ്ഥാന്‍ ആസ്ഥാനമായ ആര്‍എംസി ഡയറക്ട് മാര്‍ക്കറ്റിങ് കമ്പനിയുടെ കേരളത്തിലെ ജീവനക്കാര്‍ സ്വരൂപിച്ച 11 ലക്ഷം രൂപ

എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യുണിയന്‍ 9,40,428 രൂപ

സെക്രട്ടറിയറ്റ് സ്റ്റാഫ് സഹകരണ സംഘം 7.65 ലക്ഷം രൂപ

സംസ്ഥാന ആന്റി സോഷ്യല്‍ ആക്റ്റിവിറ്റി (പ്രിവന്‍ഷന്‍) ആക്റ്റ് അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും റിട്ട. ഹൈക്കോടതി ജഡ്ജുമായ ജസ്റ്റിസ് ജി. ശിവരാജന്‍ ഒരു മാസത്തെ ശബളം 2,12,625 രൂപ.

ഗവ. സെക്രട്ടറിയറ്റ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളത്തുകയായ 7,65,000 രൂപ. സെക്രട്ടറിയറ്റ് സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നേരത്തേ ഒരുകോടി രൂപ നല്‍കിയിരുന്നു.

ആന്റി സോഷ്യല്‍ ആക്റ്റിവിറ്റി (പ്രിവന്‍ഷന്‍) ആക്റ്റ് അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ പി. മുരളീധരന്‍ (റിട്ട.ജില്ല ജഡ്ജ്), അഡ്വ. കെ.വി. സെയ്ദ് മുഹമ്മദ് എന്നിവര്‍ ഒരു മാസത്തെ ശബളമായ 2,81,706 രൂപ.

സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന്‍ തന്റെ ഓണറേറിയമായ 40,000 രൂപ മൂന്നു മാസത്തേക്ക് നല്‍കി.

സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍ തന്റെ ഓണറേറിയത്തില്‍ നിന്ന് 5,000 രൂപ വീതം ആറ് മാസത്തേക്ക് സംഭാവന ചെയ്തു.

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ തിരുവനന്തപുരം ശാഖ ജീവനക്കാര്‍ രണ്ടു ദിവസത്തെ ശമ്പളമായ 3 ലക്ഷം രൂപ.

തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിലെ 1983 ബാച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് 3,75,000 രൂപ.

ട്രാന്‍സ്‌പോര്‍ട്ട് റിട്ടയേര്‍ഡ് ഓഫീസര്‍സ് ഫോറം 2,50,000 രൂപ.

ഫോര്‍ച്ച്യൂണ്‍ ഗ്രൂപ്പ് 2,50,000 രൂപ.

വി അബ്ദുറഹ്മാന്‍ എംഎല്‍എ 2,10,000 രൂപ.

ലേക്ഷോര്‍ ആശുപത്രി കാന്‍സര്‍ സര്‍ജന്‍ ഡോ. ചിത്രതാര 2 ലക്ഷം രൂപ.

പ്രൈവറ്റ് പാരമെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് അസോസിയേഷനും, രാജസ്ഥാനിലെ സിംഗാനിയ യുണിവേഴ്‌സിറ്റിയും ചേര്‍ന്ന് 2 ലക്ഷം രൂപ.

ഇ. ശ്രീധരന്‍ 1.8 ലക്ഷം, ഡിഎംആര്‍സിയില്‍ നിന്ന് കിട്ടുന്ന പ്രതിമാസ ഓണറേറിയമാണ് അദ്ദേഹം കൈമാറിയത്.

കേരള ഗവ. ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയന്‍ 1,50,000 രൂപ.

കണ്ണൂര്‍ ചക്കരക്കല്ലിലെ, കാട്ടുമാടം സക്കറിയ 1 ലക്ഷം.

ചിറ്റൂര്‍ പഴയന്നൂര്‍ക്കാവ് ക്ഷേത്ര ഉപദേശക സമിതി 1 ലക്ഷം രൂപ

കടകംപള്ളി ആനയറ അമ്പലത്തില്‍വീട് കുടുംബയോഗം ഒരുലക്ഷം രൂപ.

ഗ്ലോബല്‍ ലോ ഫൗണ്ടേഷന്‍ 1 ലക്ഷം രൂപ

എറണാകുളം തൃപ്പൂണിത്തുറ സ്വദേശി ജയിന്‍ വി പപ്പു 1 ലക്ഷം രൂപ

അങ്കമാലി സ്വദേശി ദിവാകരന്‍ 1 ലക്ഷം രൂപ, അദ്ദേഹം കാന്‍സര്‍ രോഗം സംബന്ധിച്ച് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന ആളാണ്.

കാസര്‍കോട് പടന്ന ബിലാല്‍ മുസ്ലീം ജമാഅത്ത് 1 ലക്ഷം രൂപ

തൃക്കരിപ്പൂര്‍ സ്വദേശിനി എം വി കുഞ്ഞിക്കോരന്‍ അമ്മയുടെ മരണാന്തര ചടങ്ങുകള്‍ ഒഴിവാക്കി കുടുംബം 1 ലക്ഷം രൂപ

കണ്ണൂര്‍ കുന്നോത്ത്പറമ്പ് പനോളി കുഞ്ഞിക്കണ്ണന്‍ 1 ലക്ഷം

ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന തൃപ്പൂണിത്തുറ ഗവ. ആയുര്‍വേദ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ മുരളി 1 ലക്ഷം രൂപ

തിരുവനന്തപുരം വള്ളക്കടവില്‍ പ്രവര്‍ത്തിക്കുന്ന യത്തീംഖാന അന്തേവാസികള്‍ക്ക് റംസാനില്‍ സക്കാത്തായി ലഭിച്ചതില്‍ നിന്നും 1 ലക്ഷം രൂപ

കേരള യുണിവേഴ്‌സിറ്റി സെക്ഷന്‍ ഓഫീസര്‍ സിന്ദു ദാസ് 1 ലക്ഷം രൂപ

പടിയാര്‍ ഹോമിയോ മെഡിയ്ക്കല്‍ കോളേജ് അധ്യാപകന്‍ ഡോ. നാരായണ പൈ ഒരു മാസത്തെ ശമ്പളമായ 83,000 രൂപ

ബിപിസിഎല്‍ കൊച്ചിന്‍ റിഫൈനറിയില്‍നിന്ന് ഇന്ന് വിരമിച്ച രാമസ്വാമി 50,000 രൂപ

പത്തനംതിട്ട ചന്ദനപ്പള്ളി ഓര്‍ത്തഡോക്‌സ് വലിയ പള്ളി പെരുനാള്‍ ആഘോഷം മാറ്റിവച്ച് 50000 രൂപ

പലക്കാട് സ്വദേശി മുജീബ് റഹ്മാന്‍ കെ എച്ച് സക്കാത്ത് ധനസഹായത്തില്‍ നിന്ന് 50,000 രൂപ

ഉദിനൂര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി 50,000 രൂപ

പടന്ന സ്വദേശി ഹസന്‍ അബ്ഷാര്‍ 55,555 രൂപ

അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന കയ്യൂരിലെ തനയ് 5000 രൂപ

പന്തല്‍ കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.ബി.ജി തിലകന്‍ 1 ലക്ഷം

പാലക്കാട് സ്വദേശി രിജിത് മകളുടെ മുന്നാം പിറന്നാള്‍ ആഘോഷത്തിന് കരുതിയ തുക 5001 രൂപ

റിട്ട. അധ്യാപകന്‍ സി.ആര്‍. ചന്ദ്രന്‍, പലക്കാട് ഒരു മാസത്തെ പെന്‍ഷന്‍ 30,351 രൂപ

തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥിനി ആര്‍ഷവാസുദേവ് തനിക്ക് കാര്‍ട്ടൂണ്‍ ഫിലിം ഡബ്ബിംഗിന് പ്രതിഫലമായി കിട്ടിയ 25000 രൂപ സംഭാവനയായി നല്‍കി.

മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഫാത്തിമ ഷഹാന 10,000 രൂപ. കാന്‍സര്‍ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്കിടയിലാണ് ഫാത്തിമ തുക കൈമാറിയത്

മുംബൈ ബാബ റിസേര്‍ച്ച് അറ്റോമിക് സെന്ററിലെ സൈന്റിസ് സ്റ്റാന്‍ലി എം കെയുടെ മകന്‍ ജിനെറ്റ് 7650 രൂപ

പള്ളുരുത്തി സ്വദേശിനി ജയാവിനു 11,350 രൂപ

കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ കണ്‍സോര്‍ഷ്യം 6,829 രൂപ

പട്ടം കേന്ദ്രീയ വിദ്യാലയം പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ഐശ്വര്യ വി എസ് ചിത്രം വരച്ച് വിറ്റു കിട്ടിയ 3000 രൂപ

കൊച്ചി തേവര സെക്രട്ട് ഹാര്‍ട്ട് ഹയര്‍സെക്കഡറി സ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ത്ഥിനി ദിയ മരിയ മേച്ചേരി 1000 രൂപ. മാസ്‌ക്ക് നിര്‍മിച്ച് വിറ്റു കിട്ടിയ തുകയാണ് ദിയ കൈമാറിയത്

പത്തനാപുരം സ്വദേശികളായ ജോണ്‍ യോഹന്നാന്‍ റീജാ യോഹന്നാന്‍ ദമ്പതികളുടെ മകന്‍ ടെറിന്‍ തനിക്ക് ലഭിച്ച് ഭിന്നശേഷി പെന്‍ഷന്‍ തുകയായ 7,300 രൂപ

ലോക്ക്ഡൗണില്‍ വീട്ടിനുള്ളില്‍ ഇരിക്കേണ്ടി വരുന്ന കുട്ടികളുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വിജ്ഞാനം വളര്‍ത്തുന്നതിനുമായി കോന്നി താഴത്ത് സംഘടിപ്പിച്ച നിറം ടോക് ഷോയില്‍ കുട്ടികള്‍ കുട്ടികള്‍ സമാഹരിച്ച 10,110 രൂപ.