ഇടുക്കിയിലേക്ക് 14 പ്രവാസികള്‍ കൂടി മടങ്ങിയെത്തി

post

ഇടുക്കി : ജൂണ്‍ 24ന് 14 പ്രവാസികള്‍ കൂടി ഇടുക്കിയിലേക്ക് മടങ്ങിയെത്തി. ആറ് രാജ്യങ്ങളില്‍ നിന്നായി 10 പുരുഷന്‍മാരും നാല് സ്ത്രീകളുമാണ് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകള്‍ വഴി നാട്ടിലേക്ക് മടങ്ങിയെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇതില്‍ ഏഴ് പേരെ വീടുകളിലും നാല് പേരെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും മൂന്ന് പേരെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. നാട്ടിലെത്തിയവരുടെ എണ്ണം താലൂക്ക് അടിസ്ഥാനത്തില്‍: തൊടുപുഴ - 5, ദേവികുളം - 1, ഇടുക്കി - 2, ഉടുമ്പന്‍ചോല - 2, പീരുമേട് - 3. ബഹ്റിനില്‍ നിന്നെത്തിയ ഒരു തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശിനിയും ഇടുക്കിയിലാണ് ക്വാറന്റെനില്‍ കഴിയുന്നത്.

ദുബായില്‍ നിന്ന് രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമുള്‍പ്പെടെ അഞ്ച് പേരാണെത്തിയത്. ഇതില്‍ രണ്ട് പേരെ വീടുകളിലും ഒരാളെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലും രണ്ട് പേരെ പെരുമ്പള്ളിച്ചിറയിലെയും പീരുമേട് മലങ്കര കോഫി എസ്റ്റേറ്റ് സെന്ററിലെയും സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി.

ഷാര്‍ജയില്‍ നിന്ന് മൂന്ന് പുരുഷന്‍മാരാണെത്തിയത്. ഇതില്‍ രണ്ട് പേരെ വീടുകളിലും ഒരാളെ പെരുമ്പള്ളിച്ചിറയിലെ സര്‍ക്കാര്‍ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി. ബഹ്റിനില്‍ നിന്ന് മൂന്ന് പേരാണെത്തിയത്. തമിഴ്നാട് സ്വദേശിനിയുള്‍പ്പെടെ രണ്ട് പേര്‍ കൊച്ചി വഴിയാണെത്തിയത്. ഇവരെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. തിരുവനന്തപുരം വഴിയെത്തിയ പുരുഷനെ വീട്ടില്‍ നിരീക്ഷണത്തിലാക്കി. ഖത്തറില്‍ നിന്നും ഒരു പുരുഷനാണെത്തിയത്. ഇയ്യാളെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.  കുവൈറ്റില്‍ നിന്ന് ഒരു പുരുഷനാണെത്തിയത്. ഇയ്യാളെ മുട്ടത്തെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ദോഹയില്‍ നിന്നും ഒരു പുരുഷനാണെത്തിയത്. ഇയ്യാളെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.