ആലുവ ള്ളിയന്നൂര്‍ തുരുത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി കരസേന

post

എറണാകുളം : കഴിഞ്ഞ പ്രളയത്തില്‍ അപകടകരമായിപുഴ കവിഞ്ഞൊഴുകിയ പെരിയാറിനാല്‍ ചുറ്റപ്പെട്ട ആലുവ ള്ളിയന്നൂര്‍ തുരുത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി കരസേന എത്തി. തിരുവനന്തപുരം പാങ്ങോട് കരസേന ക്യാമ്പില്‍ നിന്നുള്ള 19 മദ്രാസ് റെജിമെന്റിലെ 75 അംഗ സംഘമാണ് വിവിധ ജീവന്‍ രക്ഷാ ഉപകരണങ്ങളുമായി ഉളിയന്നൂരില്‍ തമ്പടിച്ചത്.
 
ലൈഫ് ബോട്ടുകള്‍, ജാക്കറ്റുകള്‍, വിവിധ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ എന്നിവയുമായാണ് സൈന്യമെത്തിയത്. പെരിയാറിനാല്‍ ചുറ്റപ്പെട്ട ഉളിയന്നൂരില്‍ കഴിഞ്ഞ പ്രളയത്തില്‍ പത്തടിയിലധികം വെള്ളം കയറിയിരുന്നു. ഒരു നില മുങ്ങിയ വീടിന്റെ രണ്ടാം നിലയില്‍ ദിവസങ്ങളോളം പെട്ടു പോയവരായിരുന്നു ഭൂരിഭാഗവും.
 
ഇക്കുറി പ്രളയ സാധ്യതകളും ഈ പ്രദേശത്തിന്റെ അപകടാവസ്ഥയും തിരിച്ചറിഞ്ഞാണ് മേജര്‍ താക്കൂറിന്റെ നേതൃത്വത്തില്‍ 75 അംഗ സംഘം ഉളിയന്നൂരില്‍ എത്തിയത്. പുഴ ചുറ്റി ഒഴുകുന്ന തുരുത്തിലൂടെ പുഴ കരകവിഞ്ഞാല്‍ പിന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.ജനങ്ങള്‍ക്ക് ആത്മവിശ്വാസം പകരാന്‍ സൈന്യം വീടുകള്‍ സന്ദര്‍ശിച്ചു .പുഴയിലും , കരയിലും രക്ഷാപ്രവര്‍ത്തനങ്ങളുടെ റിഹേഴ്‌സലും നടത്തി.