ജില്ലയില്‍ ഇന്നലെ 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

post

പത്തനംതിട്ട : ജില്ലയില്‍ ഇന്നലെ 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

1) ഷാര്‍ജയില്‍ നിന്നും എത്തിയ ഇലവുംതിട്ട സ്വദേശിനിയായ 55 വയസുകാരി.

2) ഒമാനില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 21 വയസുകാരന്‍.

3) ദോഹയില്‍ നിന്നും എത്തിയ കുളനട സ്വദേശിയായ 28 വയസുകാരന്‍.

4) ഡല്‍ഹിയില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 59 വയസുകാരന്‍.

5) ദോഹയില്‍ നിന്നും എത്തിയ ഇലന്തൂര്‍ സ്വദേശിയായ 32 വയസുകാരന്‍.

6) ദുബായില്‍ നിന്നും എത്തിയ ആനിക്കാട് സ്വദേശിയായ 41 വയസുകാരന്‍.

7) സൗദിയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ എട്ടു വയസുകാരന്‍.

8) ദുബായില്‍ നിന്നും എത്തിയ തിരുവല്ല സ്വദേശിയായ 28 വയസുകാരന്‍.

9) ഡല്‍ഹിയില്‍ നിന്നും എത്തിയ ഇരവിപേരൂര്‍ സ്വദേശിനിയായ 45 വയസുകാരി.

10) ഖത്തറില്‍ നിന്നും എത്തിയ അടൂര്‍, മുണ്ടപ്പളളി സ്വദേശിയായ 26 വയസുകാരന്‍.

11) ദുബായില്‍ നിന്നും എത്തിയ കടമ്പനാട് സ്വദേശിയായ 51 വയസുകാരന്‍.

12) മസ്‌ക്കറ്റില്‍ നിന്നും എത്തിയ ഏനാദിമംഗലം സ്വദേശിയായ 56 വയസുകാരന്‍.

13) കുവൈറ്റില്‍ നിന്നും എത്തിയ തെളളിയൂര്‍ സ്വദേശിയായ 31 വയസുകാരന്‍.

14) യു.എ.ഇ.യില്‍ നിന്നും എത്തിയ വളളിക്കോട് സ്വദേശിയായ 29 വയസുകാരന്‍

എന്നിവര്‍ക്കാണ് കേരളത്തിന് പുറത്തുനിന്നും എത്തി ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

15) തുകലശേരി സ്വദേശിനിയായ 47 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 16) കുമ്പഴ സ്വദേശിയായ 31 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 17) പത്തനംതിട്ട സ്വദേശിനിയായ 50 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 18) കുലശേഖരപതി സ്വദേശിയായ 40 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 19) കുമ്പഴ സ്വദേശിയായ 22 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

20) കുലശേഖരപതി സ്വദേശിനിയായ 25 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 21) പത്തനംതിട്ട സ്വദേശിനിയായ 60 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 22) കടമ്മനിട്ട സ്വദേശിയായ 26 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 23) മേലെവെട്ടിപ്രം സ്വദേശിനിയായ 51 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

24) പത്തനംതിട്ട സ്വദേശിയായ 19 വയസുകാരന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 25) കുലശേഖരപതി സ്വദേശിനിയായ 20 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. 26) കുലശേഖരപതി സ്വദേശിനിയായ 50 വയസുകാരിക്ക് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

കൂടാതെ പത്തനംതിട്ട മുനിസിപ്പാലിറ്റി കണ്ടെയ്ന്‍മെന്റ് സോണില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിലൂടെ 13 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവര്‍ മുമ്പ് രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുളളവരാണ്.

കൂടാതെ ആലപ്പുഴ ജില്ലയില്‍ ചികിത്സയില്‍ ആയിരുന്ന ളാഹ സ്വദേശിനിയായ 24 വയസുകാരിയെ പത്തനംതിട്ടയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 534 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ ഒരാള്‍ മരണമടഞ്ഞിട്ടുണ്ട്. ജില്ലയിലുളള മൂന്നു പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 296 ആണ്.

നിലവില്‍ പത്തനംതിട്ട ജില്ലക്കാരായ 237 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 224 പേര്‍ ജില്ലയിലും, 13 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഇതില്‍ ഒരാള്‍ തമിഴ്നാട് സ്വദേശിയാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 144 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 23 പേരും, അടൂര്‍ ജനറല്‍ ആശുപത്രിയില്‍ മൂന്നു പേരും, റാന്നി മേനാംതോട്ടം സിഎഫ്എല്‍ടിസിയില്‍ 60 പേരും, പന്തളം അര്‍ച്ചന സിഎഫ്എല്‍ടിസിയില്‍ 25 പേരും ഐസൊലേഷനില്‍ ഉണ്ട്.

സ്വകാര്യ ആശുപത്രികളില്‍ ഏഴു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 262 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. പുതിയതായി 47 പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ജില്ലയില്‍ 1422 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2617 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1841 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 105 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 97 പേരും ഇതില്‍ ഉള്‍പ്പെടുന്നു.

ആകെ 5880 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 136 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ 1381 പേര്‍ താമസിക്കുന്നുണ്ട്.

ജില്ലയില്‍ നിന്ന് സാമ്പിളുകള്‍ ഒന്നും പരിശോധനയ്ക്ക് അയച്ചിട്ടില്ല. ഇതുവരെ ജില്ലയില്‍ നിന്നും 18310 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍  196 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു.  അയച്ച സാമ്പിളുകളില്‍ 16092 എണ്ണം നെഗറ്റീവായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 1009 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 127 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 113 കോളുകളും ലഭിച്ചു.