ജില്ലയില്‍ 19 പേര്‍ക്ക് കൂടി കോവിഡ്

post

6 പേര്‍ക്ക് രോഗമുക്തി

തൃശൂര്‍ : ജില്ലയില്‍ ചൊവ്വാഴ്ച (ജൂലൈ 21) 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 6 പേര്‍ രോഗമുക്തരായി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

ഭര്‍ത്താവില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച അട്ടപ്പാടം സ്വദേശി (38, സ്ത്രീ), കെഎസ്ഇയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശികളായ (51, പുരുഷന്‍), (18, സ്ത്രീ), 16 വയസ്സുള്ള പെണ്‍കുട്ടി, (26, പുരുഷന്‍), (42, സ്ത്രീ), കെഎല്‍എഫ് ക്ലസ്റ്ററില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ഇരിങ്ങാലക്കുട സ്വദേശി (45, പുരുഷന്‍), എറണാകുളത്ത് നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച പടിയൂര്‍ സ്വദേശി (46, പുരുഷന്‍), ഐടിബിപി ക്യാംപില്‍ നിന്ന് യാത്ര ചെയ്ത് വന്ന ചാവക്കാട് സ്വദേശി (41, പുരുഷന്‍),

ജൂലൈ 8 ന് ശ്രീനഗറില്‍ നിന്ന് വന്ന കടങ്ങോട് സ്വദേശി (37, പുരുഷന്‍), ജൂലൈ 15 ന് മുംബെയില്‍ നിന്ന് വന്ന പറപ്പൂക്കര സ്വദേശി (31, പുരുഷന്‍), ജൂലൈ 15 ന് മസ്‌ക്കറ്റില്‍ നിന്ന് വന്ന പുന്നയൂര്‍ സ്വദേശി (33, പുരുഷന്‍), ജൂണ്‍ 29 ന് അബുദാബിയില്‍ നിന്ന് വന്ന കാട്ടൂര്‍ സ്വദേശി (36, പുരുഷന്‍), ജൂലൈ 5 ന് ഖത്തറില്‍ നിന്ന് വന്ന വെള്ളാങ്കല്ലൂര്‍ സ്വദേശി (70, സ്ത്രീ), ജൂണ്‍ 29 ന് സൗദിയില്‍ നിന്ന് വന്ന പടിയൂര്‍ സ്വദേശി (41, പുരുഷന്‍), ജൂലൈ 7 ന് അബുദാബിയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി (29, പുരുഷന്‍), ജൂലൈ 3 ന് ഖത്തറില്‍ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി (41, പുരുഷന്‍), ജൂണ്‍ 30 ന് ദുബായില്‍ നിന്ന് വന്ന് ഇരിങ്ങാലക്കുട സ്വദേശി (62, സ്ത്രീ), ജൂലൈ 2 ന് ദോഹയില്‍ നിന്ന് നെന്‍മണിക്കര സ്വദേശി (46, പുരുഷന്‍) എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 885 ആയി. രോഗമുക്തരായവരുടെ എണ്ണം 551.

രോഗം സ്ഥിരീകരിച്ച 315 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ 13 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയിലുണ്ട്.

ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 13977 പേരില്‍ 13623 പേര്‍ വീടുകളിലും 354 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 44 പേരെയാണ് ചൊവ്വാഴ്ച (ജൂലൈ 21) ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 564 പേരെ ചൊവ്വാഴ്ച (ജൂലൈ 21) നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 102 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍ന്ന് നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി.

ചൊവ്വാഴ്ച (ജൂലൈ 21) 824 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 22075 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 19375 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 2700 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനല്‍ സര്‍വ്വൈലന്‍സിന്റെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 9492 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ചൊവ്വാഴ്ച (ജൂലൈ 21) 393 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 51952 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നു. 88 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.ചൊവ്വാഴ്ച (ജൂലൈ 21) റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 261 പേരെ ആകെ സ്‌ക്രീന്‍ ചെയ്തിട്ടുണ്ട്.