ജില്ലയില്‍ ഇന്നലെ ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

post

ആലപ്പുഴ : ജില്ലയില്‍ ഇന്നലെ ഏഴു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതില്‍ നാലു പേര്‍ വിദേശത്തു നിന്നും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.മെയ് 18  ന് മുംബൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കൊച്ചിയിലെത്തിയ ചേര്‍ത്തല സ്വദേശിയായ യുവാവാണ് ഒരാള്‍. സ്വകാര്യ വാഹനത്തില്‍ വീട്ടിലെത്തി. ഹോം ക്വാറന്റീനിലായിരുന്നു.

മെയ് 18  ന് അബുദാബി-കൊച്ചി വിമാനത്തില്‍ എത്തിയ രണ്ടു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇരുവരും കോവിഡ കെയര്‍ സെന്ററിലായിരുന്നു. ചെങ്ങന്നൂര്‍ താലൂക്ക് , കാര്‍ത്തികപ്പള്ളി താലൂക്ക് സ്വദേശികളാണ്.

മെയ് 20  ന് അബുദാബിയില്‍ നിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ അമ്പലപ്പുഴ താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച നാലാമത്തെയാള്‍. ആലപ്പുഴ ജില്ലയിലെത്തിയ ശേഷം ഇയാള്‍ കോവിഡ് കെയര്‍ സെന്ററിലായിരുന്നു.

മെയ് 17ന് അബുദാബി  കൊച്ചി വിമാനത്തിലെത്തിയ ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശിയായ യുവാവിനും കോവിഡ് സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയിലെത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.

മെയ് 10 ന് ചെന്നൈയില്‍ നിന്ന്  ആലപ്പുഴയിലേക്ക്  സ്വകാര്യ വാഹനത്തിലെത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവതി, മെയ് 21  ന് മുംബൈ  കൊച്ചി ട്രെയിനിലെത്തിയ കുട്ടനാട് താലൂക്ക് സ്വദേശിയായ യുവതി എന്നിവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.  ചെന്നൈയില്‍ നിന്നെത്തിയ യുവതി കോവി ഡ് കെയര്‍ സെന്ററിലും മുംബൈയില്‍ നിന്നെത്തിയ യുവതി വീട്ടിലും നിരീക്ഷണത്തിലായിരുന്നു.ഏഴുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശിയായ യുവതി രോഗവിമുക്തയായി.ഇതോടെ ജില്ലയില്‍ നിലവില്‍ 28 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.