കോവിഡ് 19: ജില്ലയില്‍ പുതുതായി 2,508 പേര്‍ രോഗനിരീക്ഷണത്തിലായി

post

തിരുവനന്തപുരം: ഇന്ന് ജില്ലയില്‍ പുതുതായി 2,508 പേര്‍ രോഗനിരീക്ഷണത്തിലായി. 2,426 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. നിലവില്‍ 19,265 പേര്‍ വീടുകളിലും 733 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ ആശുപത്രികളില്‍ രോഗലക്ഷണങ്ങളുമായി 375 പേരെ പ്രവേശിപ്പിച്ചു, 369 പേരെ ഡിസ്ചാര്‍ജ് ചെയ്തു. 2,930 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്നലെ 596 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 644 പരിശോധന ഫലങ്ങള്‍ ലഭിച്ചു. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 733 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 178 കാളുകളാണ് ഇന്നലെ മാത്രം എത്തിയത്. 

1. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം - 22,928

2. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം - 19,265

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം - 2,930

4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം - 733

5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം - 2,508

വാഹന പരിശോധന - പരിശോധിച്ച വാഹനങ്ങള്‍ 1,804; പരിശോധനയ്ക്ക് വിധേയമായവര്‍ 4,665

ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

ജില്ലയിലെ തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഇന്ന് (16 ഓഗസ്റ്റ്) അര്‍ദ്ധരാത്രി മുതല്‍ ഇളവുകള്‍ നിലവില്‍ വരും. എന്നാല്‍ അഞ്ചുതെങ്ങ്, കരിംകുളം ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, കഠിനംകുളം ഗ്രാമപഞ്ചായത്തിലെ മരിയനാട് സൗത്ത്, മരിയനാട് നോര്‍ത്ത്, തുമ്പ, തിരുവനന്തപുരം കോര്‍പ്പറേഷനിലെ വലിയതുറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ, തിരുവല്ലം, വെള്ളാര്‍, ഹാര്‍ബര്‍, വിഴിഞ്ഞം, കോട്ടപ്പുറം, മുല്ലൂര്‍, കോട്ടുകല്‍ ഗ്രാമപഞ്ചായത്തിലെ പുളിങ്കുടി, അടിമലത്തുറ, അമ്പലത്തുമൂല, ചൊവ്വര, മണ്ണോട്ടുകോണം, മണ്ണാക്കല്ല്, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ പൂവാര്‍ ബണ്ട്, പൂവാര്‍ ടൗണ്‍, പൂവാര്‍, ബീച്ച്, വരവിളത്തോപ്പ്, ഇരിക്കാലുവിള, ടി.ബി വാര്‍ഡ്, കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഉച്ചക്കട, പെരുമ്പഴിഞ്ഞി, പൊഴിയൂര്‍, പൊയ്പ്പള്ളിവിളാകം, കൊല്ലംകോട്, മുല്ലശ്ശേരി, പരുത്തിയൂര്‍, പൊഴിക്കര ബീച്ച്, വെങ്കടമ്പ്, പൂഴിക്കുന്ന്, ഹൈസ്‌കൂള്‍, ഓരംവിള എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി തുടരും.

ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് പ്രദേശങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും ജില്ലാ കളക്ടറുടെ ഉത്തരവ് അനുസിച്ചും മത്സ്യബന്ധനം നടത്താം. മത്സ്യച്ചന്തകള്‍ക്ക് പ്രവര്‍ത്തന അനുമതിയില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് അതാത് വാര്‍ഡുകള്‍ക്ക് ഉള്ളില്‍ മാത്രം വില്‍പ്പന നടത്താം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പരമാവധി 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ക്കും മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്കും 50 ശതമാനം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ച് പ്രവര്‍ത്തിക്കാം. ഈ സ്ഥാപനങ്ങള്‍ ടോക്കണ്‍ സമ്പ്രദായം പരമാവധി ഉപയോഗപ്പെടുത്തണം. രാവിലെ ഏഴുമുതല്‍ വൈകിട്ട് നാലുവരെ എല്ലാ കടകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാം. എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. അക്ഷയാ കേന്ദ്രങ്ങള്‍, റേഷന്‍ കടകള്‍ എന്നിവയ്ക്കും പ്രവര്‍ത്തന അനുമതിയുണ്ട്. ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും ടേക്ക് എവേ സംവിവധാനം മാത്രം പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍ ചായക്കടകളും ഹോട്ടലില്‍ ഇരുന്നുള്ള ഭക്ഷണവും അനുവദിക്കില്ല.

വിവാഹ, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തുപോകാന്‍ പാടില്ല. ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓഡിറ്റോറിയം, ജിംനേഷ്യം, ക്ലബ്, അസംബ്ലി ഹാള്‍, സിനിമാ ഹാള്‍, വിനോദ പാര്‍ക്കുകള്‍, തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂള്‍, ബാര്‍ബര്‍ ഷോപ്പ്, സലൂണ്‍, ബ്യൂട്ടി പാര്‍ലര്‍ എന്നിവയും പ്രവര്‍ത്തിക്കാന്‍ പാടില്ല. എല്ലാ സാമൂഹിക, മത, രാഷ്ട്രീയ, വിനോദ, വിദ്യാഭ്യാസ, കായിക കൂട്ടം ചേരലുകള്‍ക്കും നിയന്ത്രണമുണ്ട്. രാത്രി ഒന്‍പതുമുതല്‍ രാവിലെ അഞ്ചുവരെ നൈറ്റ് കര്‍ഫ്യു തുടരുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ജില്ലയില്‍ ഏഴ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടി

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഏഴു പ്രദേശങ്ങള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരം നഗരസഭാ പരിധിയില്‍ കാലടി വാര്‍ഡിലെ (55) മുദ്രാ നഗര്‍, കുര്യാത്തി വാര്‍ഡിലെ (73) ചെട്യാര്‍മുക്ക്, നെട്ടയം വാര്‍ഡിലെ (33) ചീനിക്കോണം എന്നിവയും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ ഇരുമ്പില്‍(23ാം വാര്‍ഡ്), പാങ്ങോട് ഗ്രാമ പഞ്ചാത്തിലെ മണക്കോട് (രണ്ടാം വാര്‍ഡ്), നന്ദിയോട് പഞ്ചാത്തിലെ കാളിപ്പാറ(4), നന്ദിയോട്(8) എന്നീ വാര്‍ഡുകളുമാണു ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്.

ഇവിടങ്ങളില്‍ നിലവില്‍ അനുവദിച്ചിട്ടുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ ബാധകമായിരിക്കില്ല. പൊതു പരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളുടെ സമീപ പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി

രോഗവ്യാപനം നിയന്ത്രണവിധേയമായതിനെത്തുടര്‍ന്നു നന്ദിയോട് പഞ്ചായത്തിലെ കുരുന്താലി വാര്‍ഡിനെ (5) കണ്ടെയ്ന്റ്‌മെന്റ് സോണില്‍നിന്ന് ഒഴിവാക്കിയതായും ജില്ലാ കളക്ടര്‍ അറിയിച്ചു.