തിരുവനന്തപുരത്ത് 679 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

post

18 മരണങ്ങള്‍ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം: ജില്ലയില്‍ ഇന്നലെ (15 ഒക്ടോബര്‍) 679 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 350 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരൂടെ ഉറവിടം വ്യക്തമല്ല. 15 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തി. 18 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

മന്നംകുന്ന് സ്വദേശിനി കമലാഭായി(70), കാഞ്ഞിരംകുളം സ്വദേശിനി സുലോചന(60), ബാലരാമപുരം സ്വദേശിനി ലീല(75), നലാഞ്ചിറ സ്വദേശി നാരായണന്‍(69), പെരുന്താന്നി സ്വദേശി എ.വി കൃഷ്ണന്‍(75), ഭഗവതിനട സ്വദേശി ശോഭന(55), പൂവാര്‍ സ്വദേശി നൂര്‍ജഹാന്‍(53), കല്ലമ്പലം സ്വദേശി രേവമ്മ(59), കൊടങ്ങാവിള സ്വദേശിനി ശകുന്തള(69), മണക്കാട് സ്വദേശിനി തുളസി(53), ചിറ്റാറ്റുമുക്ക് സ്വദേശി അബ്ദുള്‍ സലാം(61), കല്ലറ സ്വദേശിനി ഫാത്തിമ ബീവി(88), വെള്ളനാട് സ്വദേശി ദാമോദരന്‍ നായര്‍(72), ശ്രീകാര്യം സ്വദേശി ശരത് ശശിധരന്‍(29), ബീമാപള്ളി സ്വദേശി ശ്രീനാഥ്(38), പ്ലാമൂട്ടുകട സ്വദേശി തോമസ്(71), പെരുമ്പഴുതൂര്‍ സ്വദേശി രാജന്‍(50), കരമന സ്വദേശി പുരുഷോത്തമന്‍(70) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരില്‍ 302 പേര്‍ സ്ത്രീകളും 377 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 68 പേരും 60 വയസിനു മുകളിലുള്ള 125 പേരുമുണ്ട്. ജില്ലയില്‍ പുതുതായി 2,861 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 30,845 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 3,295 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയിലാകെ 11,068 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്. 775 പേര്‍  രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 122 കോളുകളാണ് ഇന്നലെ എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 36 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,170 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു